പനാജി: ഗോവ നിശാക്ലബിലെ തീപിടിത്തത്തിൽ രാജ്യം വിട്ട ക്ലബ് ഉടമകൾക്കായി ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. നിശാക്ലബ്ബിന്‍റെ ഉടമകളായി സൗരഭ് ലുത്ര, സഹോദരന്‍ ഗൗരവ് എന്നിവരാണ് ഞായറാഴ്ച അപകടം നടന്നയുടന്‍തന്നെ തായ്‌ലാന്‍ഡിലേക്ക് കടന്നുകളഞ്ഞത്.
ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള മറ്റു ഹോട്ടലുകൾക്കെതിരെയും നടപടി സ്വീകരിക്കുന്നത് ആലോചിക്കുന്നുണ്ട്. അപകടം നടന്ന് മണിക്കൂറുകൾക്ക് അകമാണ് ഇരുവരും രാജ്യംവിട്ടത്. ഇമിഗ്രേഷൻ ബ്യൂറോ ഇരുവർക്കും എതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
ഉടമകളുടെ ഡൽഹിയിലെ വസതിയിൽ നോട്ടീസും പതിച്ചു. കേസിൽ ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.